Saturday, 26 November 2011

 അടരുന്ന  കണ്നീര്‍ക്കനങ്ങല്‍ക്കുള്ളിലായ്   
വിടരുന്നു പിന്ന്നിട്ട നാളുകള്‍ തന്നോര്‍മ്മ
 പടരുന്നു നെഞ്ഞിലെക്കീ നോവുകള്‍ 
ക്കിടയുന്നു വ്യര്തമായ് ജന്മസാഫല്യം 

ജന്മ ജന്മാതരങ്ങല്‍ക്കുളിലായ് 
കന്മതില്‍ കെട്ടുകലായ്‌    മാറിടുമ്പോള്‍ 
ജന്മങ്ങള്‍ പുന്ന്യങ്ങലായ്    മാറുന്നു     

കര്‍മ്മ പ്രപഞ്ചമേ   നിന്നിലെ ചേഷ്ടകള്‍ 
നിര്‍മ്മലമെന്നു ഞാന്‍  നിനച്ചു- നിന്റെ 
ധര്‍മ്മങ്ങളെല്ലാം വിസ്മരിച്ചു- എന്റെ 
കര്‍മ്മഫലമതെത്ര ദയനീയം. 

ദയനീയമെങ്കിലും നിന്റെ കാല്‍ക്കല്‍ 
ദയയും യാചിച്ചു  ന്ജാനിരിപ്പൂ- ഉ -
ദയവും പിന്നെ അസ്തമയവും എ- 
ന്നുയര്‍ച്ചയില്‍  നിന്നുള്ള  താഴ്ച്ചയല്ലോ.  

താഴ്ചയില്‍ നിന്നും കരെരനവാതെ   
വീഴ്ചയില്‍ തന്നെ പരിതപിച്ചും
കാഴ്ചയിലാരും   സഹതപിചീടുമീ 
വീഴ്ച്ചയിതെങ്ങനെ ഭവിച്ചു ദേവാ     

ദേവാലയത്തില്‍ പോയി നേര്‍ന്നും 
ദൈവത്തെയുള്ളില്‍ തൊഴുതു നിന്നും  
കൈവല്യ ദുഖതെയുള്ളിലോതുക്കി                                                                                                               
ദൈവമേഎന്നെ പരീക്ഷിക്കല്ലേ.

പരീക്ഷയെല്ലാം ജയിച്ചുവേന്നാലും ജീവിത-
പരീക്ഷനങ്ങളിലെല്ലാം പരാജയം. പിന്നെയും 
പരീക്ഷിക്കുന്നതെന്തിനേന്‍ ദൈവമേ -
പരീക്ഷനമയല്ലോ   മമ ജീവിതം